ബാംഗ്ലൂര്‍: രാജ്യത്ത് ജനിതക മാറ്റം വരുത്തിയ ബിടി വഴുതന കൃഷി അനുവദിയ്ക്കുന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര വനംവകുപ്പ് പരിസ്ഥിതി മന്ത്രി ജയറാം രമേശ് ബാംഗ്ലൂരില്‍ പറഞ്ഞു. അതേ സമയം ശാസ്ത്ര സാങ്കേതിക വിളയുടെ സാധ്യതകള്‍ ഭക്ഷ്യോത്പാദന വര്‍ധനയ്ക്ക് ഉപയോഗിക്കണമെന്ന സമീപനത്തിനും തുല്യപ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തീരുമാനം ഫെബ്രവരി 10ന്
താനെ: അഹമ്മദാബാദില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ വരികയായിരുന്ന ഗാന്ധിധാം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ്‌ മുംബൈയിലെ ദോംബിവിയില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 12 യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട്‌ മണിയോടെയായിരുന്നു അപകടം.തീവണ്ടിയുടെ പതിനൊന്ന്‌ കോച്ചുകളാണ്‌ പാളം തെറ്റിയത്‌. ഇതില്‍ രണ്ടെണ്ണം ഭാഗികമായി തകര്‍ന്നു. അപകടസമയത്ത്‌ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നെങ്കിലും അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റവരെ കല്യാണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ ഗുജറാത്തിലേക്കുള്ള ട്രെയിന്‍
ബാംഗ്ലൂര്‍: തമിഴ്‌ കവി തിരുവള്ളുവരുടെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കന്നഡ രണവേദികയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഞായറാഴ്‌ച ബന്ദ്‌ ആചരിക്കും. ഞായറാഴ്‌ച അള്‍സൂര്‍ തടാകത്തീരത്തു തമിഴ്‌ നാട്‌ മുഖ്യമന്ത്രി കരുണാനിധിയാണു പ്രതിമ അനാച്ഛാദനം ചെയ്യുന്നത്‌. കന്നഡ സംഘടനകള്‍ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.ഏറെക്കാലമായി മോശമായി തുടരുന്ന കര്‍ണാടക -തമിഴ്‌ നാട്‌
കൊട്ടിഘോഷിച്ച മറ്റൊരു പ്രണയവും തകര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങള്‍ തകര്‍ത്താഘോഷിച്ച തെന്നിന്ത്യന്‍ താരം മീരയും മാന്റലിന്‍ വിദഗ്‌ധന്‍ രാജേഷുമായി ഉണ്ടായിരുന്ന പ്രണയം ഇന്ന്‌ വെറുമൊരു പഴങ്കഥ മാത്രം. ഇതേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ പോലും മീരയ്‌ക്കിപ്പോള്‍ ചതുര്‍ത്ഥിയാണ്‌. അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന പുതിയ കന്നഡ ചിത്രത്തിന്റെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌ മീറ്റില്‍ പഴയ ബന്ധത്തെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അവര്‍ ചടങ്ങില്‍ നിന്നും
കൊച്ചി: പത്തു ദിവസത്തിനകം അഭയക്കേസിലെ നാര്‍കോ പരിശോധനയുടെ യഥാര്‍ഥ ടേപ്പുകള്‍ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ സിബിഐയ്‌ക്ക്‌ കഴിയുമോയെന്ന്‌ ആശങ്ക. സിബിഐ സംഘം ബാംഗ്ലൂരിലെത്തി അന്വേഷണം തുടരുകയാണെങ്കിലും കാര്യമായ ഗുണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഫോറന്‍സിക്‌ ലാബിലെ മുന്‍ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ ഡോ മാലിനിയെ ചോദ്യം ചെയ്‌താല്‍ മാത്രമെ നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ ടേപ്പുകള്‍ക്ക എന്തു പറ്റിയെന്നും
ബാംഗ്‌ളൂര്‍: അഭയക്കേസില്‍ വാദം കേട്ട രണ്ട്‌ ബഞ്ചുകള്‍ വ്യത്യസ്‌തമായ ഉത്തരവുകള്‍ പുറപ്പൈടുവിച്ചതിന്റെ പശ്ചാത്തലത്തില്‍ ബാംഗ്‌ളൂരിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബ്‌ ഹൈക്കോടതിയ്‌ക്ക്‌ കത്തയച്ചു. ലാബ്‌ ഡയറക്ടര്‍ മോഹനനാണ്‌ കത്തയച്ചിരിയിക്കുന്നത്‌. പ്രതികള്‍ക്ക്‌ ജാമ്യമനുവദിച്ചു കൊണ്ട്‌ ജസ്റ്റിസ്‌ ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിയ്ക്കുമെന്ന്‌ ലാബ്‌ ഡയറക്ടര്‍ അയച്ച കത്തിലുണ്ട്‌. കേസില്‍ ആദ്യം വാദം കേട്ടിരുന്ന ജസ്റ്റിസ്‌ വി. രാംകുമാര്‍
ലാല്‍ ജോസ്‌, ശ്യാമപ്രസാദ്‌ എന്നീ പ്രതിഭകള്‍ക്കൊപ്പം സഹസംവിധായകനായ പ്രവര്‍ത്തിച്ചിരുന്ന ഗിരീഷ്‌ സ്വതന്ത്ര സംവിധായകനാകുന്നു. മമ്മൂട്ടി നായകനാകുന്ന ഹാന്‍ഡ്‌സം സംവിധാനം ചെയ്‌തു കൊണ്ടാണ്‌ ഗിരീഷ്‌ സംവിധാന രംഗത്തേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌. ചിത്രത്തില്‍ വൈശാഖ്‌ എന്ന ഐടി പ്രൊഫഷണലിന്റെ വേഷമാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലെ ഐടി പ്രൊഫഷണലുകളുടെ ജീവിതരീതിയിലെ താളപ്പിഴകളും അവര്‍ അഭിമുഖീകരിയ്‌ക്കുന്ന പ്രശ്‌നങ്ങളുമാണ്‌ ഹാന്‍ഡ്‌സം
ബാംഗ്ലൂര്‍: കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഒമ്പത് മലയാളികള്‍ ഉള്‍പ്പെടെ 13 പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ മലപ്പുറം സ്വദേശി അബ്ദുള്‍ സത്താറാണെന്ന് കര്‍ണാടക പോലീസ്‌ അറിയിച്ചു. കേരളവുമായി ബന്ധപ്പെട്ട പല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നു പൊലിസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യസൂത്രധാരന്‍
ബാംഗ്ലൂര്‍: ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്ന്‌ തന്നെ പുറത്താക്കിയതിന്‌ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ ഡോ. എസ്‌ മാലിനി ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിയ്‌ക്കും. നടപടി രാഷ്ട്രീയ പ്രേരിതമാണ്‌. സര്‍ക്കാര്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിയ്‌ക്കാന്‍ അവസരം തന്നില്ലെന്നും അവര്‍ പറഞ്ഞു. ഒട്ടേറെ വ്യക്തികളെ താന്‍ ഫോറന്‍സിക്‌ പരിശോധന നടത്തിയിട്ടുണ്ട്‌.
ബാംഗ്ലൂര്‍: ബിജെപിയ്‌ക്കും കോണ്‍ഗ്രസിനും ബദലായി ഇടതുപാര്‍ട്ടികളുടെ മൂന്നാം മുന്നണി പ്രഖ്യാപനം വ്യാഴാഴ്‌ച ബാംഗ്ലൂരിനടുത്തുള്ള തുംകൂറില്‍ നടക്കും. എട്ടു പാര്‍ട്ടികള്‍ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കാനെത്തും.മൂന്നാം മുന്നണി രൂപീകരണത്തിന്‌ മുന്നില്‍ നില്‌ക്കുന്ന ജനതാദളി(എസ്‌)നെ കൂടാതെ സിപിഎം, സിപിഐ, ടിആര്‍എസ്‌, എഐഡിഎംകെ, ഫോര്‍വേഡ്‌ ബ്ലോക്ക്‌, ആര്‍എസ്‌പി തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ ബിഎസ്‌പി പ്രതിനിധിയും പങ്കെടുക്കുമെന്ന്‌ സൂചനയുണ്ട്‌. രണ്ടു