ദില്ലി: ലോക സമാധാനത്തിന്റെ സന്ദേശം പകരാന്‍ ഇന്ത്യയിലേയും പാകിസ്ഥാനിലേയും കുട്ടികള്‍ മറ്റ് രാജ്യങ്ങളിലെ കുട്ടികളോടൊപ്പം ചേരുന്നു. സമാധാനം പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ നാടകവും പാവ നാടകവും മറ്റും അവതരിപ്പിയ്ക്കുന്ന പത്താമത് അന്തര്‍ദേശീയ അഭിനയകലോത്സവം ഡിസംബര്‍ 16 മുതല്‍ ദില്ലിയില്‍ നടക്കും.റിയാന്‍ ഫൗണ്ടേഷനും നാഷണല്‍ ബാലഭവനും ഐസിസിആറും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്,
തൃശൂര്‍: മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ കടന്നാക്രമിച്ച അഴീക്കോടിനെ സംസ്‌കാരശൂന്യനെന്ന്‌ പരോക്ഷമായി വിശേഷിപ്പ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ വിഎസിനെതിരെ വീണ്ടും സുകുമാര്‍ അഴീക്കോട്‌. എതിര്‍ക്കുന്നവരെ പല്ലും നഖവും ഉപയോഗിച്ച്‌ നേരിടുന്ന ഹിംസ്രജന്തുവിനെപ്പോലെയാണ്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ എന്നാണ്‌ അഴീക്കോടിന്റെ പുതിയ അഭിപ്രായം. അഴീക്കോട്‌ തന്നെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ മറുപടി പറയാന്‍ തന്റെ സംസ്‌കാരമനുസരിച്ച്‌ വാക്കുകളില്ലെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‌ ശേഷം
നിയമപഠനംഅഭിഭാഷകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കും നിയമരംഗത്ത് തൊഴില്‍ തേടുന്നവര്‍ക്കും പഞ്ചവത്സര എല്‍ എല്‍ ബി കോഴ്സിന് അപേക്ഷിക്കാം. കേരളത്തിലെ ലോ കോളേജുകളിലും ദേശീയ ലോ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇതിനുള്ള സൗകര്യമുണ്ട്.കേരളത്തില്‍കേരളത്തില്‍ തിരുവനന്തപുരം (ബാര്‍ട്ടന്‍ ഹില്‍), എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍ എല്‍ ബിക്ക് 80 സീറ്റുകള്‍ വീതം ഉണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന
സ്വപ്നസമാനമായ സൗന്ദര്യമുള്ള പര്‍വÿതങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഇന്ത്യന്‍ സംസ്ഥാനം. അതാണ് സിക്കിം -- ഹിമാലയത്തിന്റെ ആരോടും പറയാത്ത രഹസ്യം. നേപ്പാള്‍, ചീന, ഭൂട്ടാന്‍ -- ഈ മൂന്ന് രാജ്യങ്ങളുമായി സിക്കിം അതിര്‍ത്തി പങ്കു വയ്ക്കുന്നു. സിക്കിം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1000 മീറ്റര്‍ മുതല്‍ 8000 മീറ്റര്‍ വരെ ഉയരത്തിലാണ്. മനോഹരമായ ഭൂപ്രകൃതിയും നല്ല കാലാവസ്ഥയുമാണ്.
ദില്ലി: ആര്‍എസ്എസ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. സുദര്‍ശന്‍ ടിവിയെന്നു പേരിട്ടിരിക്കുന്ന ചാനലില്‍ സംഘ്പരിവാറിന്റെ ആദര്‍ശങ്ങളും വീക്ഷണങ്ങളുമായിരിക്കും ഉയര്‍ത്തിക്കാട്ടുക. സംഘ്പരിവാറിന് ചാനലില്‍ നേരിട്ടു പങ്കാളിത്തമുണ്ടായിരിക്കില്ല.ആര്‍എസ്എസ് ദേശീയ നേതാവ് സുദര്‍ശന്റെ പേര് ചാനലിനു വന്നത് ആകസ്മികമാണെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം. 100 കോടിയാണ് ടെലിവിഷന്‍ ചാനലിനുള്ള മുതല്‍മുടക്ക്. ചാനലിന് വാര്‍ത്താവിനിമയ വകുപ്പു മന്ത്രാലയത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞു. പൂനെയിലെ ആര്‍എസ്എസ്
തിരുവനന്തപുരം: വികെഎന്നിനെ ആദരിയ്ക്കുന്നതില്‍ പിഴവുപറ്റിയെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ ഖേദപ്രകടനം. മരണാനന്തരം വികെഎന്നിന് സംസ്ഥാനബഹുമതി നല്കിയില്ലെന്നതിനെച്ചൊല്ലി ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് മറുപടി പറയുമ്പോഴാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. എന്നാല്‍ ഈ പ്രശ്നം ഇപ്പോള്‍ വലുതായി ഉയര്‍ത്തുന്ന സാഹിത്യകാരന്മാര്‍ അദ്ദേഹം അസുഖമായിക്കിടക്കുമ്പോഴും മരിച്ചതിന് ശേഷവും എത്രതവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമെന്നും